Wednesday, April 1, 2009

ആനക്കാര്യം


കരയിലെ ഏറ്റവും വലിയ മൃഗമാണ് ആന. ഏതൊരു ജീവിയേയുംപോലെ അതിനും വേദനകളും സഹനവും വിഷാദവും സങ്കടവുമൊക്കെയുണ്ട്. മനുഷ്യരെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ക്ഷൂദ്രര്‍ എന്നിങ്ങനെ തരംതിരിക്കുന്നത് പോലെ ആനയിലും ഇതേ വര്‍ഗ്ഗീകരണമുണ്ട്. അതില്‍ ബ്രാഹ്മണര്‍ ശാന്തരായിരിക്കും. ക്ഷത്രിയരാവട്ടെ അവരുടെ സ്വഭാവം കാണിക്കുകയും ചെയ്യും.
കാട്ടില്‍ ജീവിക്കുന്ന മൃഗമാണ് ആന. അതിനെ മെരുക്കി നാട്ടിലേക്ക് കൊണ്ടുവന്ന് എത്ര പരിശീലനം നല്‍കിയാലും കാട്ടിലെ സ്വഭാവം അത് പുറത്തുകാണിക്കും. പക്ഷേ വിശേഷബുദ്ധി ഇല്ലാത്തതുകാരണം (പ്രായമായ ഒരാനക്ക് പത്തുവയസുകാരനായ മനുഷ്യന്റെ ബുദ്ധിയുണ്ടത്രെ) അതിന് തന്റെ ശക്തി അറിയില്ല. ആ ഒരു കാരണം കൊണ്ടാണ് മനുഷ്യര്‍ക്ക് ആനയെ നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നത്.
ഒരിക്കല്‍ ഒരു തള്ളയാന തന്റെ ചാപ്പിള്ളയ്ക്ക് മൂന്ന് ദിവസം കൂട്ടുനിന്നു. കുട്ടിയെ പൊക്കിയെടുക്കാന്‍ ശ്രമിച്ച ശേഷം അത് ചാപ്പിള്ളയുടെ അരികില്‍ തന്നെ നിന്നു. ദു:ഖ വിവശനായി തന്റെ മുഖഭാവത്തില്‍ അത് ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി തലയും ചെവിയും താഴ്ത്തി മുഖം താഴേക്ക് കോട്ടി വളരെയധികം നിശബ്ദനായി തന്റെ ചലനങ്ങള്‍ മന്ദഗതിയിലാക്കിക്കൊണ്ട് നിന്നു.
ചന്ദ്രശേഖരന്‍ എന്ന ആന നേരത്തെ എടുത്തിട്ടുള്ള കാലുകള്‍ നാട്ടാന്‍ പരിശീലിപ്പിച്ചിട്ടുള്ളതായിരുന്നു. ഒരിക്കല്‍ ഒരു കുഴിയുടെ അടുത്ത് കല്‍ നാട്ടാന്‍ വന്നപ്പോള്‍ അത് നാട്ടാതെ നിന്നു. ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് കാല്‍ നാട്ടിയില്ല. പിന്നീടുള്ള പരിശോധനയില്‍ ആ കുഴിയില്‍ ഒരു നായ കിടന്നുറങ്ങുന്നത് കണ്ടു. നായയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ ആന ആ കുഴുയില്‍ കാല്‍നാട്ടി.
ഇത്തരം സ്വഭാവങ്ങളില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നത് ആനകളും മനുഷ്യരെപോലെയാണ് എന്നതാണ്. അവയ്ക്കും സങ്കടങ്ങളും വേദനകളും ഉണ്ട്. വിശേഷബുദ്ധിയില്ലങ്കിലും ബുദ്ധിയുണ്ട് സ്വാഭാവികമായും ആനയെ ഉപദ്രവിക്കുമ്പോള്‍ അവ പ്രതികരിക്കുന്നു.

No comments:

Post a Comment